| യുഡിഎഫ് 2011 പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങൾ | 2001-06ൽ യു ഡി എഫ് ചെയ്തത്. |
1. ബി.പി.എല്‍.കാര്‍ക്ക് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ടുരൂപയ്ക്കും പ്രതിമാസം 25 കിലോ അരി നല്‍കും. | 2 രൂപയ്ക്ക് അരി പദ്ധതി ആദ്യമായി ഇടതുസർക്കാർ പ്രഖ്യാപിച്ചപ്പോൾ അനാവശ്യച്ചെലവെന്ന് ആരോപിച്ചത് യു ഡി എഫാണ്. ഏറ്റവുമൊടുവിൽ പദ്ധതിവ്യാപനം തടയാൻ 2011 മാർച്ചിൽ അപ്പീലുകൊടുത്തു യു ഡി എഫ്. 2001-06 കാലത്തെ ഭരണത്തിൽ പൊതുവിതരണ മേഖലയെ മുച്ചൂടും നശിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഭക്ഷ്യസുരക്ഷയ്ക്ക് പ്രതിവർഷം 34 കോടിമാത്രം (എൽഡിഎഫ് ചെലവിട്ടത് വർഷം 235കോടി) ചെലവഴിക്കുകയും പദ്ധതികളിൽ വൻ വെട്ടിക്കുറവു നടത്തുകയും ചെയ്തവർ ഭക്ഷ്യസുരക്ഷയെപ്പറ്റി പറയുന്നത് മറ്റൊരു പൊടിയിടലല്ലാതെ മറ്റെന്താണ് ? |
2. മൂന്നുശതമാനം പലിശനിരക്കിൽ കാർഷിക വായ്പ അനുവദിക്കും. ശാരീരികശേഷി നഷ്ടപ്പെട്ട കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും രണ്ടുലക്ഷം രൂപ ധനസഹായവും അവശതാ പെന്‍ഷനും നല്‍കും. | കർഷക ആത്മഹത്യകൾ ഏറ്റവുമധികം നടന്നത് യുഡിഎഫ് ഭരണത്തിൽ. ആ ആത്മഹത്യകളെ കേന്ദ്രസർക്കാരിനു മുന്നിൽ ചെറുതാക്കിക്കാണിക്കുക വഴി, വേണ്ട സഹായം നേടിയെടുക്കാൻ പോലും ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിച്ചില്ല. |
3. നെൽകർഷകർക്ക് പലിശ രഹിത വായ്പയും സബ്‌സിഡികളും ഉല്പാദനബോണസും നല്‍കും. | നെൽവയൽ നികത്തലും കാർഷിക തകർച്ചയും ഏറ്റവുമധികം സംഭവിച്ച കാലഘട്ടമായിരുന്നു 2001-06 ഭരണകാലം. |
4. എന്‍ഡോസള്‍ഫാന്‍ ഇരകളെ ദത്തെടുത്ത് സംരക്ഷിക്കും. | എൻഡോസൾഫാൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തെളിവില്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് വിവാദക്കുഴിയിൽ ചാടിയത് യുഡിഎഫ് നേതാവും കേന്ദ്രമന്ത്രിയുമായ കെ വി തോമസാണ്. 2001-06 കാലത്തെ ഭരണത്തിൽ ഇരകൾക്ക് ഒരുവിധ സഹായധനവും അനുവദിച്ചില്ല |
5. ജീവൻരക്ഷാ മരുന്നുകൾക്ക് വില്പനനികുതി ഇളവ് ചെയ്യും. | ഇടതുഭരണത്തിൽ സർക്കാരാശുപത്രികളിൽ ഒരു തടസ്സവുമില്ലാതെ ലഭ്യമായിരിക്കുന്ന ജീവൻ രക്ഷാമരുന്നുകളടക്കമുള്ള സർവ്വ മരുന്നുകൾക്കും ഏറ്റവുമധികം ക്ഷാമമുള്ള കാലമായിരുന്നു കഴിഞ്ഞ യുഡിഎഫ് ഭരണം. സർക്കാരിന്റെ മരുന്നുല്പാദന കമ്പനികളെപ്പോലും തകർച്ചയിലേക്ക് കൂപ്പുകുത്തിച്ച് പൂട്ടലിന്റെ വക്കിലെത്തിച്ചത് യുഡിഎഫാണ്. |
6. എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി; ബി.പി.എല്ലുകാര്‍ക്ക് സബ്‌സിഡി നല്‍കും. നിർദ്ധന വൃക്കരോഗികൾക്കു സൌജന്യ ചികിത്സ. | ഇടതുസർക്കാർ നിലവിൽ തന്നെ ഭാവനാപൂർണമായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിക്കഴിഞ്ഞപ്പോഴാണ് യുഡിഎഫിനു ഇക്കാര്യത്തിൽ ഒരു പ്രകടനപത്രികാ വാചകമെങ്കിലും എഴുതാൻ തോന്നുന്നത് ! “ഹൃദയപൂർവ്വം” പദ്ധതിയിലൂടെ ഇടതു സർക്കാർ വൃക്കരോഗമുൾപ്പടെ നിരവധി മാറാവ്യാധികൾക്ക് സൌജന്യ ചികിത്സ ആരംഭിച്ചുകഴിഞ്ഞതുമാണ്. |
7. കേന്ദ്ര പാരിറ്റിയില്‍ ശമ്പളവും പെന്‍ഷനും നല്‍കും. ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കും | 2001ലെ യുഡിഎഫ് സർക്കാർ ഭരണമേറ്റയുടൻ ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റിനും പ്രോവിഡന്റ് ഫണ്ട് വായ്പ എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി, രണ്ട് ഗഡു ക്ഷാമബത്ത നിഷേധിച്ചു. ഒടുവിൽ "കേരളത്തില്‍ ജീവനക്കാര്‍ അധികമാണെ''ന്നും "പണിയെടുക്കാതെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നവരാണ് ജീവനക്കാർ'' എന്നു പ്രസ്താവിച്ച് ജീവനക്കാർക്കെതിരേ പൊതുവികാരമുയർത്തിയതു എ.കെ ആന്റണിയും യുഡിഎഫ് നേതാക്കളുമാണ്. |
8. ക്ഷേമ പെൻഷനുകൾ വര്‍ധിപ്പിച്ച് ബാങ്ക് വഴി എല്ലാമാസവും വിതരണം ചെയ്യും. | ക്ഷേമപെൻഷനുകളെന്നല്ല കർഷകപെൻഷനടക്കമുള്ള സർവ്വ ക്ഷേമ പ്രവർത്തനങ്ങളെയും മരവിപ്പിക്കുകയും ദീർഘകാലത്തെ കുടിശ്ശികവരുത്തുകയും ചെയ്ത സർക്കാരായിരുന്നു 2001ലെ യുഡിഎഫിന്റേത്. |
9. പൊതുമേഖലയെ ശക്തിപ്പെടുത്തും. ചെറുകിട/ഇടത്തരം വ്യവസായങ്ങൾ വഴി 5 ലക്ഷം തൊഴിൽ പുതുതായി കൊണ്ടുവരും. | കുഞ്ഞാലിക്കുട്ടിയും പിന്നീട് അദ്ദേഹത്തിന്റെ പിണിയാളുകളും 2006ൽ ഭരിച്ചിട്ട് ഇറങ്ങിപ്പോകുമ്പോൾ നഷ്ടത്തിലാക്കിയത് 30 വ്യവസായ സ്ഥാപനങ്ങളെ. മറ്റുള്ളവയിൽ 10ൽക്കൂടുതൽ സ്ഥാപനങ്ങൾ പൂട്ടുകയോ പ്രവർത്തനം നിലയ്ക്കുകയോ ചെയ്തു. |
2011 മേയ് 15, ഞായറാഴ്‌ച
യുഡിഎഫിന്റെ 2011 പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും ഭരണം കിട്ടിയപ്പോൾ 2001-06ൽ അവർ ചെയ്തതും : ഒരു താരതമ്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ