2011 മേയ് 17, ചൊവ്വാഴ്ച

വേങ്ങരയിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം.

മലപ്പുറം ജില്ലയിലെ ഒരു സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ആ മണ്ഡലത്തിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം. 

കേരള ജനത പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീജനങ്ങൾ ഞങ്ങളോട് മാനസികമായി അകന്നു കഴിഞ്ഞു എന്നു ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങളുടെ മാനസികബുദ്ധിമുട്ട് ആരോടു പറയും, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചഅന്നുമുതൽ ആരംഭിച്ച ഞങ്ങളുടെ ഭീതി വർദ്ധിപ്പിക്കുന്നതായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം. ശേഷം ഉള്ള ഞങ്ങളുടെ ദിനങ്ങൾ പേടിപ്പെടുത്തുന്നതായിരുന്നു ഞങ്ങളൂടെ രാത്രികൾ ഉറക്കമില്ലാത്തതായിരുന്നു. പകലിൽ ഞങ്ങളുടെ മക്കളെ ഞങ്ങൾ ചിറകിനടിയിൽ ഒളിപ്പിച്ചു, രാത്രികളിൽ ഞങ്ങൾ അവർക്കു കണ്ണിമവെട്ടാതെ കാവലിരുന്നു,ദൂരസ്ഥലങ്ങളിലുള്ള ഞങ്ങളുടെ പുരുഷന്മാർ മുഴുവൻ നാടണഞ്ഞു എങ്ങും ഒരു കലാപ ഭൂമിയുടെ അന്തരീക്ഷം. ചിലക്കാൻ മറന്ന കിളികൾ, പൂക്കാൻ മറന്ന പൂമൊട്ടുകൾ, കണ്ണടച്ചാൽ പെൺകുട്ടികളെ ആക്രമിക്കാൻ വരുന്ന രാക്ഷസന്റെ മുഖം, ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു ഭീതിയോടെ ചുറ്റും നോക്കുന്ന ഞങ്ങളുടെ കുട്ടികൾ, ആ ഒരു മാസത്തിനു ഒരു പത്തു വർഷത്തെ ദൈർഘ്യമുണ്ടായിരുന്നു എന്നു തോന്നി കോഴികുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച കോഴിയുടെ അവസ്ഥയായിരുന്നു ഞങ്ങൾക്ക്. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി ആ രാക്ഷസനെ എങ്ങിനെയെങ്കിലും ഈ നാട്ടിൽ നിന്നു ഓടിക്കണം അതിനു ഞങ്ങൾ ഒരു വഴിയേ കണ്ടതുള്ളൂ ...വരുന്ന അഞ്ചുവർഷത്തേക്കെങ്കിലും ഒരു മനസമാധാനം കിട്ടുമല്ലോ,ഒരു ദിവസമെങ്കിലും ആരെയും പേടിക്കാതെ കിടന്നുറങ്ങാനുള്ള ആഗ്രഹം, അതാണു ഞങ്ങൾ ആ രാക്ഷസനെ വിജയിപ്പിച്ചത് .... അന്നു ഞങ്ങൾ കേരളത്തിലെ പെൺകുട്ടികളുടെ മുഖം കണ്ടില്ല, കട്ടുമുടിക്കുന്ന കള്ളന്മാരുടെ വിളയാട്ടം കണ്ടില്ല കണ്ടതു മുഴുവൻ ഞങ്ങളുടെ പെൺകുട്ടികളുടെ ഭീതി നിഴലിക്കുന്ന മുഖങ്ങൾ മാത്രം ,... ആ സമയം ഞങ്ങൾ കുറച്ചു സ്വാർഥരായി .... ഞങ്ങൾ ചെയ്തതു തെറ്റാണോ? ... ഇതല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു ആത്മഹത്യ പാപമാണെന്നറിഞ്ഞതിനാൽ ഇതല്ലാതെ വേറെ വഴിയില്ല...
ഈ സ്വാർഥതക്കു മുന്നിൽ നിങ്ങളുടെ മാപ്പല്ലാതെ വേറെ ഒന്നും പരിഹാരമില്ല...

മാപ്പ് മാപ്പ് മാപ്പ്

മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ